ബോംബെ to കണ്ണൂർ; ഒരിക്കലും മറക്കാനാവാത്ത ട്രെയിൻ യാത്രയും കുറെ മനുഷ്യരും

ഇന്നും പച്ചപ്പിടിച്ച ഒരു യാത്രാ വിവരണം …. ഈ യാത്ര ടിക്കറ്റ് കഴിഞ്ഞ 7 (ഏഴ്‌) വർഷമായി എന്റെ പേഴ്സിൽ സൂക്ഷിക്കുന്നു…. ഒരു വലിയ ദുഖത്തിന്റെയും അതിനെ തുടർന്നുള്ള സ്നേഹമസ്രണമായ തലോടലിന്റെയും ഓർമ്മ പുതുക്കലിന് വേണ്ടിയാണ് ഞാനിതു എടുത്തു വെച്ചിട്ടുള്ളത്.. വിവരണം – Muhammed Shamveel Nurani.

Flash back :- 2009 ലെ റമളാനിൽ(നോമ്പ് കാലം) കേരളത്തിന് പുറത്തു പോവുകയും …ഒരു മാസത്തെ ദേശാടനം പൂർത്തിയാക്കി ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വരാൻ കൊതിക്കുകയായിരുന്നു … വിശേഷങ്ങൾ ഉമ്മയോട് പങ്കു വെക്കാൻ വേണ്ടി … പിന്നെ പുറം നാട്ടിലെ നമ്മുടെ സഹോദരങ്ങളുടെ ദുരിതങ്ങൾ അറിയിക്കാനും ,നാം എത്രത്തോളം ഭാഗ്യവാന്മാരാണ് എന്ന് സ്വയം വിശ്വസിക്കാനും …പക്ഷെ എന്തോ കേരളത്തിലേക്ക് എനിക്ക് നേരിട്ട് ട്രെയിൻ ലഭിച്ചില്ല . ബോംബയിലെ ദാദറിലേക്കുള്ള എക്സ്പ്രെസ്സിൽ കയറിപറ്റി ….കാലിൽ ചെറിയൊരു മുറിവുണ്ടായിരുന്നു..അതിന്റെ വേദന മെല്ലെ വേട്ടയാടുന്നുണ്ടായിരുന്നു….ദാദറിലത്തിയാൽ ബോംബയിൽ നിന്നും പുറപ്പെടുന്ന ലോകമാന്യ തിലക് എക്സ് പ്രസ്സിൽ നാട്ടിലേക്ക് വിടാമെന്ന് നിനച്ചു ….കറങ്ങി കറങ്ങി 2009 സെപ്റ്റംബർ 24 പുലർച്ചെ 3.30 നു ദാദറിലെത്തി ..എന്റെ മുൻപ് ബോംബെ സന്ദർശിച്ച സുഹൃത്ത് പാനൂർക്കാരൻ സുഫയ്ൽ എന്നോട് പറഞ്ഞിരുന്നു..ബോംബയിൽ യാത്ര സുഖം ടാക്സിയിലാണെന്ന്,,കുറഞ്ഞ പൈസയും പെട്ടെന്ന് എത്തുകയും ചെയ്യും…

 

അങ്ങനെ ദാദറിൽ ട്രെയിൻ ഇറങ്ങി സ്റ്റേഷന് പുറത്തിറങ്ങി …കയ്യിൽ വലിയ ഒരു ട്രോളിയും ഒന്ന് രണ്ടു കവറുമുണ്ടായിരുന്നു …കൂടെ വേദനയും …അപ്പോളതാ ഒരാള് വന്നു പറഞ്ഞു .ബായി ടാക്സി റെഡിയാണ് വേണോ …അപ്പോഴേക്ക് വേറെ ഒരാൾ എന്റെ പെട്ടിയിൽ പിടുത്തമിട്ടിരുന്നു…എന്റെ മനസ്സിലും “ലടു” പൊട്ടി .ഏതായാലും ടാക്സി ലാഭമാണ് എന്ന് സുഫയ്ൽ പറഞ്ഞു ..ടാക്സി പിടിക്കുകയും വേണം …ആയികോട്ടെ ..ഞാൻ ചോദിച്ചു ലോകമാന്യ തിലകിലേക്ക് പോവണം എത്ര ദൂരമാവും, ബായി അത് ഇവിടെ അടുത്ത് തന്നെ, നിങ്ങൾ കയറൂ …എന്നാൽ ആയിക്കോട്ടെ പിന്നെ, ഒരു സംശയം ….എത്ര രൂപയാവും? ..അത് ബായി കിലോ മീറ്ററിനു 13 രൂപയാവും …ഈ “അടുത്ത്”എന്ന പ്രയോഗം എന്നിൽ ഒരു ലഘു ദൂരമേയുള്ളൂ എന്ന് തോന്നിപ്പിച്ചു …അങ്ങനെ കാറിന്റെ അടുത്ത് എത്തി .ഒരു പഴഞ്ചൻ പദ്മിനി കാർ (തീപെട്ടി കാർ) ..ഓ ഈ ലോക്കൽ കാറിലാണല്ലോ പോവേണ്ടത് ..ആട്ടെ പോവുക തന്നെ …

കാറിൽ കയറാൻ പോവുമ്പോൾ അയാള് തടഞ്ഞു നിർത്തി പറഞ്ഞു… കയറല്ലേ ,ഒരു ചന്ദനത്തിരി കത്തിക്കണം. ആയികോട്ടെ എന്ന് ഞാനും കരുതി ..കൈ നീട്ടമല്ലേ.. അയാള് ചന്ദന തിരി കത്തിച്ചു മുന്നിലുള്ള ഗണപതി ചിത്രത്തിന് മുന്നിൽ തിരുകി വെച്ചു..പിന്നെ കുറച്ചു ശ്ലോകങ്ങളും ..അങ്ങനെ യാത്ര തുടങ്ങി.. കൂടെ മുൻസീറ്റിൽ എന്റെ ട്രോളി ആദ്യം പിടിച്ച ആളുമുണ്ടായിരുന്നു..ബോംബെ നഗരം ഒന്ന് കാണാം എന്ന് കരുതി തല പുറത്തിട്ടു ..എല്ലാം അടഞ്ഞു കിടക്കുന്നു ..എന്നാലും ഇത്രനാളും കേട്ട് മാത്രം പരിചയമുള്ള ബോംബായിലൂടെ ഞാനിതാ പദ്മിനി കാറിൽ വിലസുന്നു… എന്ന ചെറിയ ഹുങ്കുമായി ഇരിക്കുമ്പോൾ ഡ്രൈവർ എനിക്ക് ഒരു ടേബിൾ തന്നു .ഞാൻ ചോദിച്ചു. ഇതെന്താണ് ?..ഇത് ഫെയർ ടാബിളാണ് സർ.. ഓ ഹോ …ഞാൻ ടാബിൾ വെറുതെ നോക്കി ..ആട്ടെ എനിക്ക് എത്ര രൂപയാവും …ഒരു 50 രൂപയൊക്കെയാവും എന്ന പ്രതീക്ഷയിലാണ് ചോദ്യം. അത് സാറേ 15 കിലോമീറ്റർ ഉണ്ടാവും …പിന്നെ നൈറ്റ് ചാർജ് 50% വേറെയുമുണ്ടാവും…എന്റെ തല മിന്നി തുടങ്ങി അതായത് ഏകദേശം 300 രൂപയാവും. എന്റെ കയ്യിൽ ഒരു മാസത്തെ അലച്ചിലിന് ശേഷം ബാക്കി ആകെയുള്ളത് 635 രൂപ മാത്രമാണ് ..അതിൽ 300 രൂപ ഇവന് നൽകിയാൽ പിന്നെ എന്റെ കയ്യിൽ എന്തുണ്ടാവും???

300 രൂപയോ …നാട്ടിലേക്ക് ടിക്കറ്റ് ഇനിയും എടുക്കണം. ഒരു ദിവസത്തെ യാത്രയിൽ ഭക്ഷണം, വെള്ളം ഇതും വേണ്ടതാണല്ലോ….എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു ,,ഞാൻ പറഞ്ഞു. ..ഇത് ചീറ്റിങ്ങാണ്..അയാള് അത് മൈൻഡ് ചെയ്യുന്നില്ല ..300 രൂപ വേണ്ടി വരും എന്ന് ശഠികുന്നു …എനിക്ക് കരച്ചിലും വന്നു …എന്ത് ചെയ്യും ബോംബെയെക്കുറിച്ച് കേട്ടതൊക്കെ സത്യമാണന്നു ഉറപ്പു വന്നു …എന്നാലും അറ്റ കൈ പ്രയോഗം എടുത്തു .എന്റെ കയ്യിൽ അത്രയും കാശില്ല …എനിക്ക് നാട്ടില്‍ പോവണം എന്നൊക്കെ കരഞ്ഞു പറഞ്ഞു… നോ രക്ഷ അവൻ വഴങ്ങുന്നില്ല… അവൻ പറഞ്ഞു എന്നാൽ നമുക്ക് പോലിസ് സ്ടേഷനിൽ പോവേണ്ടി വരുമെന്ന്…. “ആയികോട്ടെ.. അതായിരിക്കും എനിക്കും നല്ലത്…. “ഞാനും ഓക്കേ പറഞ്ഞു . പക്ഷെ, അതിൽ അവൻ അടവ് മാറ്റി ..അത് നടക്കില്ല നീ കാശ് തന്നേ മതിയാവൂ ..എന്താ ചെയ്യാ ..വല്ലാത്ത പെടലാണ് പെട്ടത് …

ഉടൻ റോഡ് സൈഡിൽ പോലിസിനെ ഞാൻ കണ്ടു എന്ന് അവൻ മനസ്സിലാക്കിയപ്പോൾ ഉള്ളിലെ ലൈറ്റ് പോലും അവൻ അണച്ചു..ഇരുട്ടാക്കി .. ഞാന് വീണ്ടും കേണപക്ഷിച്ചു “ബായി എന്നെ ഒന്നു വിട്ടു തരൂ “..ഒരു പകുതി കാശ് തരാം ….അയാള് വഴങ്ങുന്നില്ല ..എന്ന് കണ്ടപ്പോൾ ഏതായാലും കാശ് കൊടുക്കാം എന്ന് ഞാനും നിനച്ചു …പേഴ്സ് എടുത്തു 500 രൂപയുടെ നോട്ടു ഞാൻ കയ്യിൽ തിരുകുന്നത് കൂടെയുള്ള മറ്റവൻ കണ്ടു ….ഉടൻ അവൻ എന്റെ കയ്യിൽ നിന്നും ആ കാശ് തട്ടി പറിച്ചു …പടച്ചോന്റെ വിധി പോലെ അപ്പോഴേക്ക് ലോകമാന്യ തിലക് സ്റ്റഷന്റെ ഒരു 300 മീറ്റർ അകലെയായി വണ്ടി നിർത്തി എന്നെ ഇറക്കിച്ചു ..എനിക്ക് പ്രതികരിക്കാൻ കൂടെ സമയം തരാതെ വണ്ടി എടുത്തു അവർ പറപ്പിച്ചു വിട്ടു ….ആകെ സങ്കടം തന്നെ കണ്ണിൽ നിന്നും അറിയാതെ കണ്ണ് നീർ വരുന്നുണ്ടായിരുന്നു ..ഒരു നല്ല പര്യവസാനം കരുതിയ യാത്ര ഇത് പോലെയൊരു ദുരിതത്തിന് സാക്ഷിയാവേണ്ടി വന്നലോയെന്നോർത്തും, പിന്നെ അന്യ നാടും എല്ലാത്തിനും പുറമേ അസഹ്യമായ കാലു വേദനയും ….

Scene 2 : ഒരു ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു, അവിടെ കട്ടി പിടിച്ച ഇരുട്ടും ,ഒരു ശോക അന്തരീക്ഷം എന്റെ ചുറ്റും സൃഷ്ട്ടിക്കപെട്ടു ….വേച്ചു വേച്ചു സ്റ്റേഷനിൽ കയറി ഒരു പാട് മനുഷ്യ ജന്മങ്ങളുടെ ആവാസ കേന്ദ്രമാണല്ലോ റെയിൽവേ …രാവിലെ 8 മണിക്ക് സ്റ്റാർട്ട് ചെയ്യേണ്ട റിസർവെഷനു ഇപ്പോൾ തന്നെ വലിയ 3 നിര സൃഷ്ടിക്കപെട്ടു ….
സമയം പുലര്ച്ചെ 4.30 നോട് അടുത്തതേയുള്ളൂ…അവിടെ ഒഴിവു കണ്ട ഒരു ബെഞ്ചിൽ ഞാൻ ഒരു ഇടം പിടിച്ചു തല കുമ്പിട്ടിരുന്നു …എന്തോ ഒരു വിഷമം, കണ്ണ് നീരിനെ തടുക്കാനും കഴിയുന്നില്ല . …കൂടെ ഇനിയുള്ള യാത്ര എങ്ങനെയെന്നും പ്ലാനിടുന്നുണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞു കൌണ്ടറിൽ പോയി കണ്ണൂരിലേക്കുള്ള ഫെയർ ചോദിച്ചു 200 രൂപയിലധികമാവും ..എന്ത് ചെയ്യും …കുറച്ചു നേരം കൂടി ബെഞ്ചിലിരുന്നു ആലോചിച്ചു… അപ്പോൾ ഓർത്തു നോ രക്ഷ ,ഉള്ള കാശിനു ടിക്കെറ്റ് എടുത്ത്, പിന്നെ കള്ള വണ്ടി പോകൽ തന്നെ …

അങ്ങനെ കർമാലി എന്നോ കുടാൽ എന്നോ പറഞ്ഞ ഒരു സ്ഥലത്തേക്ക് ടിക്കറ്റ് തന്നു ….ടിക്കെട്ടുമായി ഞാൻ സ്റ്റേഷനിൽ നടക്കുമ്പോൾ ട്രെയിൻ ഫെയർ ടേബിൾ കണ്ടു നോക്കുമ്പോൾ അതിൽ 125 രൂപയേയുള്ളൂ ..പക്ഷെ എനിക്ക് തന്നത് 135 രൂപയുടെ ടിക്കെട്ടും ..ഞാൻ കൌണ്ടറിൽ ചെന്ന് ചോദിച്ചു സാറേ 125 കാണുന്ന യാത്രക്ക് എനിക്ക് തന്നത് 135 ന്റെ ടിക്കെട്ടാണ് …ഇത് മാറ്റി തരണം …ഒരു തരം ഇടി വെട്ടിയവന് പാമ്പ് കടിച്ച അവസ്ഥ …അല്ലേലേ കാശില്ല പിന്നെ ഇയാളെ വക ഒരു 10 രൂപ എക്സ്ട്രാ എടുക്കൽ… അയ്യാൾ പറഞ്ഞു മോനെ കാൻസൽ ചെയ്യുമ്പോൾ 10 രൂപ പോവും ..നിങ്ങള്ക്ക് ഉപകാരമില്ല ഈ കാൻസൽ കൊണ്ട് …പക്ഷെ, അതൊന്നും എന്റെ ചെവിട്ടിൽ കയറുന്നുണ്ടായിരുന്നില്ല…എനിക്ക് 10 തന്നെ മതിയാവൂ(ഒരു കുപ്പി വെള്ളമെങ്കിലും വാങ്ങാലോ) …ഈ തർക്കം നീണ്ടാതിനാലാവാം …ഒരാൾ ഒരു മലയാള പേപ്പർ കക്ഷത്തിൽ തിരുകി കൊണ്ട് വന്ന് ഹിന്ദിയിൽ വിഷയം ചോദിച്ചു.

എന്തോ എനിക്ക് അയാളെ മൈൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല …ഞാൻ വീണ്ടും ഉദ്യൊഗസ്തനുമായി സംസാരിച്ചു …വീണ്ടും അയാൾ മലയാളത്തിൽ പ്രശ്നമെന്താണെന്ന് ചോദിച്ചു …ഞാൻ ടിക്കറ്റ് വിഷയം പറഞ്ഞു …എന്റെ മുഖത്തെ വിഷമം കണ്ടായിരിക്കണം അയാൾ എന്നെയും കൂട്ടി ബെഞ്ചിലിരുന്നു ,വിഷയം ചോദിച്ചു ..ഞാൻ ഒന്നൊഴിയാതെ എന്റെ സങ്കടം മൊത്തം പറഞ്ഞു അയാളോട് …ഒരു നിമിഷം അയാൾ ചിന്തിച്ചു ,,പിന്നെ എന്നോട് പറഞ്ഞു ..പോയി ആ ടിക്കറ്റ് കാൻസൽ ചെയ്യൂ .ഒന്ന് അമ്മാന്തിച്ചു…എന്നാലും മലയാളിയല്ലേ എന്ന് കരുതി കാൻസൽ ചെയ്തു 10 രൂപ പോയി കിട്ടി … അവിടെ ഇരിക്കാൻ പറഞ്ഞു അയാൾ പോയി …വീണ്ടും എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റിക് ഉണ്ടായത് പോലെ!!!!

കുറച്ചു കഴിഞു അയാൾ വന്നു അടുത്തുള്ള  കടയിൽ നിന്നും ചായയും ബിസ്കട്ടും വാങ്ങി തന്നു ..അവിടെ കണ്ട റിസർവേഷൻ കൌണ്ടറിലെ എമ്പ്ലോയിസിനോട് എന്റെ കാര്യവും പറഞ്ഞു ..എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു ..ജീവന്‍ കിട്ടിയത് ഭാഗ്യം …ബോംബയിൽ ലക്ഷത്തോളം ടാക്സി വണ്ടികളുണ്ട് …ഒരു കൊലപാതകം നടത്തിയാലും ആരും അറിയില്ല …പിന്നെ കള്ളന്മാർ നല്ലവരാണ് എന്ന് തോന്നുന്നു..കാരണം നിങ്ങളെ ലഗേജ് എടുത്തില്ല,,,അതുപോലെ 135 രൂപയെങ്കിലും ശിഷ്ടം തന്നു …ബോംബെ നഗരത്തിൽ ടാക്സി വണ്ടിയിൽ നിങ്ങളെ ഭാഗത്ത് നിന്നുള്ള ആള് അല്ലാതെ ഡ്രൈവറുടെ കൂടെയുള്ള ആളെ കയറ്റരുത് …കളവിനിരയാക്കും..അങ്ങനെ ഒരുപാട് ഉപദേശ നിർദേശങ്ങൾ തന്നു അവർ മടങ്ങി ..അപ്പോഴും നമ്മളെ മലയാളി പേപർ വായിക്കുകയായിരുന്നു …ഞാൻ വീണ്ടും പഴയ സീറ്റിൽ പോയി കുത്തിയിരുപ്പു തുടർന്നു..ഒരു 10 മിനുട്ട് കഴിഞപ്പോൾ അയാൾ വന്നു… കാശ് തരാൻ പറഞ്ഞു …ഞാൻ ബാക്കി 125 രൂപ നീട്ടി വെച്ചു ,അതിൽ 100 രൂപ അയാൾ എടുത്തു ..പോയി, പിന്നെ അയാളെ ഒരു വിവരവുമില്ല..

ഞാൻ കാത്തു കാത്തു മടുത്തു …എനിക്ക് കൂടുതൽ പേടി തോന്നി തുടങ്ങി ഇപ്പോൾ കയ്യിൽ ആകെയുള്ളത് 25 രൂപയും വല്ല ചില്ലറയുമുണ്ടെങ്കിൽ അതെ ഉണ്ടാവൂ …അപ്പോഴേക്ക് ഞാൻ സ്വലാത്ത് കുറെ ചൊല്ലിയിരുന്നു …സമയം ഏഴും എട്ടും ഒന്പതും പത്തുംപിന്നിട്ടു …എന്റെ ആധി കൂടി കൂടി വന്നു …ട്രെയിൻപുറപ്പെടാൻ മുക്കാൽ മണിക്കൂർ ബാക്കി നിൽക്കെ എന്റെ അടുക്കൽ അദ്ദേഹം വന്നു ..ഈ കാണുന്ന ടിക്കറ്റ് തന്നു …പടച്ചോനെ… അയാളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് വാക്കുകൾ ലഭിച്ചില്ല ..ഞാൻ അയാളോട് പേരും ഫോണ് നമ്പറും ചോദിച്ചു ,കൂടെ അഡ്രസ്സും ഈ കാശ് നാട്ടിലെത്തിയാൽ മണി ഓർഡർ അയക്കാൻ വേണ്ടിയായിരുന്നു ചോദിച്ചത് ,,,പക്ഷെ അയാള് ഒന്നും പറഞ്ഞു തന്നില്ല ,പകരം നാട്ടിൽ വടകരയിലാണെന്ന് പറഞ്ഞു ..ജോലി ലോകമാന്യ തിലക് സ്ടേഷനിൽ റിസർവേഷൻ ടിക്കറ്റ് ഒപ്പിച്ചു കൊടുക്കുന്ന പണിയാണ് ….പിന്നെ അധികം അയാള് അവിടെ ചിലവഴിച്ചില്ല …പോട്ടെ എന്ന് പറഞ്ഞു സലാമും ചൊല്ലി ആ ജനകൂട്ടതിലേക്ക് ഇഴകി ചേർന്നു…. ഞാൻ ഒരു നിമിഷം അയാളുടെ നടത്തം ശ്രദ്ധിച്ചു …പിന്നെ ട്രെയിനിലേക്ക് കയറി ..ഉള്ള ചില്ലറക്ക് വെള്ളം വാങ്ങി കയ്യിൽ വെച്ചു..പിന്നെ കാഴ്ചയും കണ്ടിരിക്കെ എന്റെ മനസ്സ് ആ വ്യക്തിയെ ഓർക്കുക തന്നെയായിരുന്നു.

Scene 3 – അപ്പോളാണ് എന്റെ മുന്നില് എറണാകുളത്തുക്കാരൻ വിത്സണ്‍ അമ്മക്ക് സുഖമില്ലാതെ നാട്ടിലേക്ക് പോവാൻ വന്നിരിക്കുന്നത് …എന്റെ വിഷാദ മുഖം കണ്ടതിനാലാവണം അയാള് എന്നോട് വിഷയങ്ങൾ കുത്തി കുത്തി ചോദിച്ചു ..എല്ലാം പറഞ്ഞു …അയാള് എനിക്ക് ബോംബയുടെ ഭീകരതയും കൊള്ളയും കളവും എല്ലാം പറഞ്ഞു തന്നു ..അയാളെ പറ്റി ചോദിച്ചപ്പോൾ ബോംബയിലെ ഒരു സായാഹ്ന പത്രത്തിൽ 20 ലധികം വർഷമായി എഡിറ്ററായി ജോലി ചെയ്യുന്നു …അന്നുച്ച ഭക്ഷണം അയാളെ വക ….യാത്രക്കിടയിൽ കൊല്ലത്തുക്കാരൻ ഒരാളും വന്നു. അയാള് ഞങ്ങളോട് സംസാരിച്ചു കൊണ്ടിരികെ വിത്സണ് എല്ലാം പറഞ്ഞു ..അദ്ദേഹം ഒരു കച്ചവടത്തിന് വന്നിട്ട് വിഷയം നടക്കാതെ ടെൻഷനിലായി നാട്ടിൽ പോവുകയാണ് …രാത്രി ഭക്ഷണം ആ പേരറിയാത്ത കൊല്ലത്തുക്കാരൻ വകയും …ഞാനിങ്ങനെ ആലോചിച്ചു ഞങ്ങൾ 3 ആളുകൾ 3 വിഷമങ്ങൾ പേറി യാത്ര ചെയ്യുന്നു ….ഒടുവിൽ കണ്ണൂരിൽ ഞാൻ ട്രെയിൻ ഇറങ്ങുമ്പോൾ എന്തോ എനിക്ക് അവർ രണ്ടുപേരോടുമായി ഒരു തരം ആത്മബന്ധം സ്ഥാപിക്കപെട്ടിരുന്നു. 10 രൂപ മിച്ചമുള്ള ഞാൻ വീട്ടിലേക്കു ബസ്സ് കയറി 7 രൂപ ടിക്കറ്റ് 2.50 നു മുറിവിൽ ഒട്ടിക്കാനുള്ള പ്ലാസ്റ്ററും വാങ്ങി ബാക്കി 50 പൈസയും ചുമന്നു വീട്ടിലേക്ക് കയറി… ഒരു യാത്രയുടെ തീരാത്ത ശേഷിപ്പുമായി…

നമ്മുടെ ജീവിതം എത്ര ആളുകളോടാണ് കടപ്പെട്ടിരിക്കുന്നത് …ആ ബോംബയിലെ വടകരക്കാരൻ ചിലപ്പോൾ ഇന്നും മലയാള പേപ്പർ കക്ഷത്തിൽ വെച്ചു കൊണ്ട് ലോകമാന്യ തിലകിലൂടെ നടക്കുന്നുണ്ടാവും ,ആര്ക്കെങ്കിലും ടിക്കറ്റ് ഒപ്പിച്ചു കൊടുക്കാൻ വേണ്ടി …വില്സേട്ടൻ അമ്മയുടേ അസുഖം ഭേദമായതിനെ തുടർന്ന് ചിലപ്പോള്‍ ബോംബയിൽ തിരിച്ചെത്തി ജോലിയിൽ തുടരുന്നുണ്ടാവാം ….കൊല്ലത്തുക്കാരൻ വീണ്ടും ബോംബയിലെത്തി കച്ചവടത്തിൽ പുരോഗതി പ്രാപിച്ചിട്ടുണ്ടാവാം …ഞാൻ അതിനു ശേഷം വീണ്ടും രണ്ടു തവണ ബോംബയിൽ പോയി ….ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തി …ഈ യാത്ര തുടരും അനവരധം …..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply