നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊടുക്കല്‍ വാങ്ങല്‍ സംവിധാനമായ ബാര്‍ട്ടര്‍ രീതിയില്‍ ഒരു രാജ്യം…

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊടുക്കല്‍ വാങ്ങല്‍ സംവിധാനമായ ബാര്‍ട്ടര്‍ രീതി വീണ്ടും പുനര്‍ജനിച്ചിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലാണ് ജീവിത മാര്‍ഗ്ഗം വഴിമുട്ടിയപ്പോള്‍ ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ ജനങ്ങള്‍ പുതിയ അതിജീവനം തേടിയിരിക്കുന്നത്

ചരിത്രം പിന്നോട്ട് നടക്കുന്നു എന്ന് തോന്നാമെങ്കിലും സത്യത്തില്‍ രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു ജീവിതശൈലി രൂപപ്പെടുത്താന്‍ ഇവിടുത്തെ ജനങ്ങളെ ഇപ്പോള്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.ഓരോരുത്തരും വസ്തുക്കള്‍ പരസ്പരം കൈമാറി ജീവിതം മുന്നോട്ട് നയിക്കുന്നു.

എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ രീതികളില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയ വഴിയാണ് ആളുകള്‍ വെനിസ്വേലയില്‍ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നത്.ഫേസ്ബുക്ക്,ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം,വാട്‌സാപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ബാര്‍ട്ടര്‍ സംവിധാനം രാജ്യത്ത് പൊടിതട്ടിയെടുത്തിരിക്കുന്നു.

ഭക്ഷണത്തിനും ശുചിത്വത്തിനുമെല്ലാം ഇങ്ങനെ വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സ്മാര്‍ട്ട് ഫോണിലൂടെ ഓണ്‍ലൈനായി കൈമാറ്റം ഉറപ്പിക്കുന്നു.വിവിധ ഗ്രൂപ്പുകളായാണ് ഇവരുടെ പ്രവര്‍ത്തനം. ഒരു പ്രദേശത്ത് 250 പേര്‍ വരെയുണ്ട് ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത സംഘങ്ങള്‍ ബാര്‍ട്ടര്‍ സംവിധാനം തുടരുന്നതായി സര്‍വ്വേ വ്യക്തമാക്കി.

ചാറ്റിംഗില്‍ ഭക്ഷണം, മരുന്ന് തുടങ്ങിയവയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. വാട്‌സാപ്പിലും ഫേസ്ബുക്കിലും വിവിധ ഗ്രൂപ്പുകളുമുണ്ട്.ഒരു ബാഗ് ധാന്യം കൊടുത്ത് ഒരു ആളുകള്‍ ഒരു ബോട്ടില്‍ ഷാംപു വാങ്ങുന്നു ഇവിടെ.

എണ്ണവില്‍പ്പനയെ പ്രധാന വരുമാന മാര്‍ഗമാക്കിയിരുന്ന വെനിസ്വേലക്ക് കയറ്റുമതിയില്‍ ഉണ്ടായ നഷ്ടം രാജ്യത്തെ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക് നയിച്ചതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്.സബ്‌സിഡി പ്രകാരം ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ കഴിയാതെ വന്നതും പണപ്പെരുപ്പം വര്‍ദ്ധിച്ചതും വലിയ തിരിച്ചടിയായി. പ്രതിവിധികളൊന്നും തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പുതിയ ജീവിത രീതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആളുകളുടെ വലിയ നിര കാണാനായി.എന്നാല്‍ ഇന്ന് അനസ്ഥ വ്യത്യസ്തമാണ്.

80 ശതമാന ധാന്യങ്ങളും കച്ചവട സ്ഥാപനങ്ങളില്‍ തീര്‍ന്നുപോയി. ഡൈപര്‍ വാങ്ങാന്‍ ഞാനും കടയില്‍ ചെല്ലാറുണ്ട്;മക്കളില്ലെങ്കിലും സോപ്പും പഞ്ചസാരയുമൊക്കെ ലഭിക്കാന്‍ ഈ ഡൈപ്പറുകള്‍ എനിക്ക് കൈമാറ്റം ചെയ്യണം.ഓണ്‍ലൈന്‍ ബാര്‍ട്ടര്‍ ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ ജോഫെലിന്‍ പ്രിമെറ പറഞ്ഞു. ഭക്ഷ്യക്ഷാമം വര്‍ദ്ധിച്ചത് കരിഞ്ചന്തക്കും കാരണമായി.

സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ നടത്തുന്നത്. സര്‍ക്കാര്‍ രാജിവക്കണമെന്ന് നിരന്തരം ഇവര്‍ ആവശ്യപ്പെടുന്നു

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply