ഒരുങ്ങുന്നു; ഒന്നാം ടെര്‍മിനല്‍; സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചില്‍!

ആഭ്യന്തര യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര മികവില്‍ സൗകര്യങ്ങള്‍, 7 എയ്‌റോബ്രിഡ്ജ്, ആധുനിക അഗ്നിശമനാ സന്നാഹങ്ങള്‍, 20 വര്‍ഷത്തെ ആഭ്യന്തര ട്രാഫിക് വര്‍ധന മുന്‍നിര്‍ത്തി വികസനം, മണിക്കൂറില്‍ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. രാജ്യാന്തര യാത്രക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതുപോലെ ആഭ്യന്തര യാത്രക്കാര്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാന്‍ 160-ഓളം കോടി രൂപ മുടക്കിയാണ് സിയാല്‍ ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.

സിയാലിന്റെ രാജ്യാന്തര ടെര്‍മിനലായ ടി-3 ഇക്കഴിഞ്ഞ ഏപ്രിലില്‍ സമ്പൂര്‍ണ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെര്‍മിനലായ ടി-1 പുനര്‍നിര്‍മിക്കുന്ന പ്രക്രിയ തുടങ്ങി. ടി-1 നെ എത്രയും വേഗം ആഭ്യന്തര ടെര്‍മിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാല്‍, ടെര്‍മിനലിന്റെ ഉള്‍വശം മുഴുവനും മാറ്റുകയും നിലവിലെ വ്യോമയാന-എന്‍ജിനീയറിങ് രംഗത്തെ നിലവാരമനുസരിച്ച്
പുനര്‍നിര്‍മിക്കുകയുമാണ് സിയാല്‍ ചെയ്യുന്നത്.

ആഭ്യന്തര വ്യോമയാനത്തുണ്ടാകുന്ന വന്‍ വളര്‍ച്ച മുന്‍നിര്‍ത്തി, അടുത്ത 20 വര്‍ഷത്തേയ്ക്ക്
ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.  നിലവില്‍ ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്ന രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍ ഒരു മണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആ ണ്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും. രാജ്യാന്തര ടെര്‍മിനലായ ടി-3യ്ക്കും സമാനശേഷിയാണ്.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍ നിന്നാണ്. എന്നാല്‍, മൂന്ന് നിലകളിലായാണ് ടി-വണ്‍ വിന്യസിച്ചിരിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ ചെക്ക്-ഇന്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ബാഗേജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട ്. 56 ചെക്ക്-ഇന്‍ കൗണ്ടറുകള്‍ ഇവിടെയുണ്ടാകും.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ഇത് 29 ആണ്. ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ റൂം എന്നിവയും താഴത്തെ നിലയിലുണ്ട്. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ എയ്‌റോ ബ്രിഡ്ജ് സംവിധാന മില്ല. എന്നാല്‍ ടി ഒന്നില്‍ ഇത് പരിഹരിക്കപ്പെടുന്നു. ഒന്നാം നിലയില്‍ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്‌റോബ്രിഡ ്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകള്‍ ഉള്‍പ്പെടെ 11 ഗേറ്റുകളിലേ യ്ക്ക് ഇവിടെനിന്നാകും പ്രവേശനം.

ആയിരത്തിലധികം പേര്‍ക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകള്‍, പ്രാര്‍ത്ഥനാമുറി, റിസര്‍വ് ലോഞ്ച്, ബേബി കെയര്‍റൂം എന്നിവയും ഒന്നാം നിലയിലുണ്ടാകും. 2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90000 ച തുരശ്രയ ടി വിസ്തീര്‍ണമുള്ള രണ്ടാം നിലയില്‍, ടി-3യില്‍ ഉള്ളതുപോലെ ഫൂഡ് കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാര്‍ എന്നിവസ ജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലംകൂടി സിയാല്‍ വികസിപ്പിക്കുന്നുണ്ട്.

ടെര്‍മിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാന്ങളുടെ ഭാഗമായി മുഴുവന്‍ ഫാള്‍സ് സീലിങ്ങും തറയും മാറ്റുന്നുണ്ട്. വിമാനത്തിനുള്ളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ യാത്രക്കാരെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള അറൈവല്‍ മേഖലയില്‍ എത്തിക്കാനായി റാമ്പുകള്‍ നിര്‍മിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഏറ്റവും പുതിയ നിര്‍ദേശപ്രകാരമുള്ള ഇന്‍ ലേന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനമാണ് സിയാല്‍ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്.

തുടക്കംമുതല്‍ തന്നെ രണ്ട് സി.ടി മെഷീന്‍ ഉപയോഗിച്ച് ബാഗേജുകള്‍ സ ്കാന്‍ ചെയ്യും. ഓരോ ബാഗിന്റേയും ദ്വിമാന ചിത്രങ്ങള്‍ പരിശോധകന് കാണാന്‍ കഴിയും. 45
സെക്കന്റു കൊണ്ട ് ബാഗ് പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

അമേരിക്കന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയായ ടി.എസ്.എ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് ഒന്നാം ടെര്‍മിനലിന്റെ ബാഗേജ് സംവിധാനം ഒരുക്കുന്നത്. അറൈവല്‍ ഭാഗത്ത് നിലവിലുള്ള രണ്ട ് കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക് പകരം ടി-വണ്ണില്‍ നാല് ബെല്‍ റ്റുകളുണ്ടാകും. ഇവയ്ക്ക് മൊത്തം 68 മീറ്ററാണ് ഓരോന്നിന്റേയും നീളം. റിസര്‍വ് ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍ എന്നിവ അറൈവല്‍ മേഖലയിലുണ്ട്. അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്.

ടെര്‍മിനലിന്റെ മൂഴുവനും മേഖലയും ഫയര്‍ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാല്‍ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്കഌറുകള്‍ ടെര്‍മിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു. ഏറ്റവും സുരക്ഷിതമായ രീതിയില്‍ അഗ്നിശമന സന്നാഹങ്ങള്‍ ഒരുക്കാന്‍ മാത്രം 6.67 കോടി രൂപയാണ് സിയാല്‍ ചെലവിടുന്നത്. എട്ട് ലിഫ്റ്റുകള്‍, നാല് എസ ്കലേറ്ററുകള്‍, വിമാനത്തിന്റെ ആഗമന-പുറപ്പെടല്‍ വിവരങ്ങള്‍ തത്സമയം കാണിക്കുന്ന 168 ഫ്‌ളൈറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകള്‍ എന്നിവയും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിക്കുകയാണ്. ടെര്‍മിനലിന്റെ പ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഇവിടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

ചിത്രവിവരണം: 1) സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ചെക്ക് ഇന്‍ മേഖലയുടെ രൂപരേഖ.2) സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ലോഞ്ച്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply